Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kera Scheme

Malappuram

റബർ മേഖലയ്ക്ക് പ്രതീക്ഷയായി "കേര പദ്ധതി’

മലപ്പുറം: റബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷി വകുപ്പ്. ലോകബാങ്കിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന കേരപദ്ധതിയിലൂടെ പുനർ നടീൽ നടത്തുന്ന റബർ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിൽ സർക്കാരിന്‍റെ നേരിട്ടുള്ള ധനസഹായം ലഭ്യമാക്കുന്ന സ്കീമിലേക്ക് റബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബർ മരങ്ങൾ മുറിച്ചു മാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേരപദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്ത് 30,000 ഹെക്ടർ വരെയായിരിക്കും ഇത്തരത്തിലുള്ള പുതുനടീലിന്‍റെ ലക്ഷ്യം.

ഇതിലൂടെ ഏകദേശം 50,000 റബർ കർഷകർക്ക് നേരിട്ട് സാന്പത്തിക സഹായം ലഭ്യമാക്കും. 25 സെന്‍റ് മുതൽ അഞ്ച് ഹെക്ടർ വരെ റബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും എന്ന രീതിയിൽ ഓരോ കർഷകനും പരമാവധി രണ്ട് ഹെക്‌ടർ വരെയുള്ള റബർ പുനർനടീലിന് ധനസഹായം ലഭ്യമാകും.

ധനസഹായത്തോടൊപ്പം കേര പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ കൃഷിമുറകളും പ്രകൃതി സൗഹൃദ കാലാവസ്ഥ അതിജീവന രീതികളും കർഷകർക്ക് കൈമാറും. മികച്ച ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഉത്പാദനം ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും.

കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അത്യുത്പാദന റബർ തൈകൾ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഈ ജില്ലകളിലെ 30 അംഗീകൃത നഴ്സറികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് സ്കീമിൽ പിന്തുണയുൾപ്പെടുത്തിയിട്ടുണ്ട്. നല്ല തൈകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്സറിക്കും പരമാവധി ആറ് ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കുമെന്ന് ’കേര’ അറിയിച്ചു.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്ത കർഷകരെ കേര സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലേക്ക് ക്ഷണിക്കും. യോഗ്യരായ കർഷകർക്ക് സഹായം ലഭ്യമാക്കുന്നതും പുനർനടീൽ ശരിയായി നടപ്പാക്കുന്നതും ഉറപ്പാക്കാൻ കേരയുടെ ഫീൽഡ് ഓഫീസർമാർ നേരിട്ട് വഴി കാട്ടും.

അപേക്ഷിക്കുന്പോൾ തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്‍റെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽനിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്‍റെ ബിൽ തുടങ്ങിയ രേഖകൾ ഓണ്‍ലൈനായി സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് കേരയുടെ റീജണൽ ഓഫീസുമായോ 9037824049, 9995297590 എന്ന നന്പറുകളിൽ ബന്ധപ്പെടണം. താത്പര്യമുള്ള കർഷകരും നഴ്സറികളും കേരപദ്ധതിയുടെ ഭാഗമായി തയാറാക്കിയ ഓണ്‍ലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം: www.keraplantation. kerala.gov. in

Latest News

Corehub Up